Posts

Showing posts from October, 2009

താരാട്ട്

ഉണ്ണിയുറങ്ങു നീചായുറങ്ങൂ താമരതൊട്ടിലില്‍ നീയുറങ്ങൂ അഞ്ജനക്കണ്ണനായ് ചായുറങ്ങൂ അമ്പിളിമാമനെകണ്ടുറങ്ങൂ താരാട്ടു ഞാന്‍ പാടാല്ലോ കുഞ്ഞുമ്മ നല്‍കിയുറക്കാല്ലോ ........................................ .[ഉണ്ണി] കണ്ണോരം പൊത്തിക്കളിക്കാനായ് അമ്മ നിനക്കിന്നു കൂട്ടിനുണ്ട് കിന്നാരം കൊഞ്ചി നടക്കാനായ് അമ്മ മനസ്സിന്നു കൂട്ടിനുണ്ട്’ അപ്പുപ്പന്‍ താടിപറത്താനായ് മാരുതനിന്നുനിന്‍ കൂടെയുണ്ട് അര്‍ക്കനെതൊട്ടു മടങ്ങാനായ് ആകാശക്കോട്ടയിലൂഞ്ഞാലിടാം ആലില മേലേ ചാഞ്ചാടീ ആമ്പലിന്‍ ചെണ്ടില്‍നീ ചായുറങ്ങ് തേനുണ്ണാമുണ്ണീ വരൂ ചാരേ ചൊല്ലിയാ മാമ്പൂവ് കുഞ്ഞിനോട് രാരീരാരീരം രാരാരോ രാരീരാരീരം രാരീരാരീരം രാരാരോ രാരീരാരീരം ........................................ ................[ഉണ്ണി] നിന്നോട്കൂടാനായെത്ര പൂക്കള്‍ എത്രപൂമ്പാറ്റകള്‍ പൂങ്കുയിലും നിന്‍ ചിരികണ്ടു രസിപ്പാനായ് തേനിളങ്കാറ്റും നീര്‍ചോലകളും നക്ഷത്രക്കൂട്ടങ്ങള്‍ മിന്നിരാവില്‍ നിലാവൊളി തൂകി നിന്നമ്പിളിയും അമ്പിളിക്കിണ്ണത്തില്‍ മാമുണ്ണാം പാല്‍നിലാവും കൂട്ടി മാമുണ്ണാം കണ്ണനാമുണ്ണി വരൂ ചാരേ മാമുണ്ടുറങ്ങുവാന്‍ വന്നണയൂ പൂമിഴിപൂട്ടി നീ ചായുറങ്ങൂ സ്വപ്നങ്ങള്‍ കണ്ടെന്റെ മോനുറങ്ങൂ ...

നാടന്‍പാട്ട്

സുന്ദരിപ്പെണ്ണേ പ്രേമമാണന്നു ഞാന്‍ പണ്ടേ നിന്നോട് ചൊല്ലീലേ പ്രേമത്തിന്‍ വാസന കൂത്താടും കാലത്ത് എന്നെ തിരിഞ്ഞുനീ നോക്കിലാ എന്നെ തിരിഞ്ഞുനീ നോക്കിലാ തുമ്പിപ്പെണ്ണേ നിനക്കെന്തൊരു ചേലെന്ന് പണ്ടേ ഞാനൊന്ന് പാടീല്ലേ പാട്ടിന്റെ ശീലുകള്‍ കാറ്റില്‍ കലര്‍ന്നിട്ടും എന്നെ തിരിഞ്ഞുനീ നോക്കീല്ലാ എന്നെ തിരിഞ്ഞുനീ നോക്കിലാ പൂമിഴിയാളെ നിന്നന്നനട കണ്ടു ഞാനന്നു കാല്‍തെറ്റി വീണീല്ലേ കാല്‍തെറ്റിയോടയില്‍ വീണപ്പമ്പോലുംനീ എന്നെ തിരിഞ്ഞൊന്നു നോക്കിലാ എന്നെ തിരിഞ്ഞൊന്ന് നോക്കിലാ ...................................................... സുന്ദരിയേനിന്മുടിച്ചുരുള്‍ ചൂടിലുറങ്ങിയ തുളസിക്കതിര്‍ ഞാനിന്ന് കുളിക്കടവില്‍ നീയുപേക്ഷിച്ച നേരത്ത് ഞാനങ്ങെടുത്തു മനസ്സില്‍ വച്ചു ഞാനങ്ങെടുത്തു മനസ്സില്‍ വച്ചു ആലുവാത്തീരത്ത് നീയന്നു വന്നപ്പോ- ളോളങ്ങള്‍ നൃത്തം ചവിട്ടിമെല്ലേ ആ വഴി വന്നൊരാ പൂങ്കാറ്റിനോടു ഞാന്‍ പെണ്ണിനു മുത്തം കൊടുക്കാന്‍ ചൊല്ലി പെണ്ണിനു മുത്തം കൊടുക്കാന്‍ ചൊല്ലി ........................................ ................(സുന്ദരി) ഈ മലര്‍വാടിയിന്നാമലര്‍വാടിയില്‍ കണ്ടുഞാന്‍ പുഷ്പ്പങ്ങളായിരങ്ങള്‍ പൂന്തേന്നുകരാനായെത്തിയ കാര്‍...

എല്ലാം നിനക്കായ്

പാടാതിരിക്കാനെനിക്കാവുകില്ലിനി പാട്ടുകളത്രയും വാക്കുകളത്രയും എല്ലാം നിനക്കായ് നിനക്കായ് എഴുതാതിരിക്കാനെനിക്കാവുകില്ലിനി കവിതകളത്രയും ചിന്തകളത്രയും എല്ലാം നിനക്കായ് നിനക്കായ് രാഗമായ് മൂകമായ് മൂകാനുരാഗമായ് അദ്യാനുരാഗമായ് നീ വന്ന നാളുകള്‍ മായില്ല മായില്ല ഭദ്രേ മായില്ല ഇന്നും സുഭദ്രേ സ്വപ്നങ്ങളെത്രയോ കണ്ടുനാമേറെനാള്‍ നീ കണ്ട സ്വപ്നവും ഞാന്‍ കണ്ട സ്വപ്നവും എല്ലാമതൊന്നായിരുന്നു നിന്നെയെന്‍ ജീവനില്‍ കോര്‍ത്തുവച്ചീടുവാന്‍ എന്നെനിന്നാത്മാവില് ‍ ചേര്‍ത്തുവച്ചീടുവാന്‍ എത്രയോ ദുഷ്കരനിര്‍ജീവ മാത്രകള്‍ ഒന്നിച്ചു നാം താണ്ടിയന്ന് ഒടുവില്‍ നീയെന്‍ ജീവതേജസ്സായ് തീര്‍ന്നല്ലോ ജീവന്റെ ജീവന്റെ സ്ഫുരണമായ് തീര്‍ന്നല്ലോ എന്നിട്ടുമെന്തേ മാത്രകള്‍ പിന്നിടും മുമ്പേ നീ ഒറ്റക്കു പോയി ഇഷ്ട്ടങ്ങളെത്രയോ പങ്കിട്ടെടുത്തു നാം നിന്‍ തിരു നെറ്റിയില്‍ ചാര്‍ത്തിയ ചന്ദനം ഇന്നെന്‍ മനസ്സിന്‍ നിവേദ്യം ഇരുളിന്നഗാധമാം ആകാശവേദിയില്‍ സാന്ധ്യനക്ഷത്രമായ് മിന്നും സുമംഗലേ എന്നെ നീ നോക്കി കരഞ്ഞോ കണ്ണീര്‍ പ്രവാഹമായ് മാറിനിന്‍ മിഴികളും കണ്ണീര്‍ തടാകമായ് മാറിയെന്‍ മിഴികളും നിന്റെയാ കണ്ണുനീര്‍ ഭൂമിയില്‍ വീണാല്‍ ഞാനില്ല ഞാനില്ല ഭദ്രേ കരയാതിരി...

അമൃതവര്‍ഷിണീ..നീ മഴയായ് പെയ്തിറങ്ങൂ...

അമൃതേ അമൃതേ എന്‍ അമൃതവര്‍ഷിണീ നീ അമൃതേ അമൃതേ എന്‍ ആത്മഹര്‍ഷിണി നീ ഈ മുളംതണ്ട് മൂളുന്ന പാട്ടേറ്റ് പാടാന്‍ നിന്‍ സ്വരം നല്‍കുമോ ഈ കുയിലിന്റെ നാദത്തിനനുനാദം പാടാന്‍ നിന്‍ ലയം നല്‍കുമോ ........................................ ........................(അമൃതേ) അനവദ്യമാണ് നിന്റെ രാഗമേഘങ്ങള്‍ സന്ധ്യേ അതിലൊരു മേഘമായ് ഞാനലയും അനുപമമാണു നിന്റെ സ്വരകണങ്ങള്‍ ഗംഗേ അതിലൊരു കണമായ് ഞാന്‍ ചേരും സന്ധ്യാംബരത്തില്‍ പൂക്കും പൂക്കള്‍ക്ക് പാട്ട് പാടാന്‍ അമൃതേ അമൃതേ നീയണയൂ അണയൂ...അണയൂ...അണയൂ..... ........................................ ........................(അമൃതേ) ദേവാംഗനേ ലാവണ്യം ചോരുന്നു നിന്‍ രാഗത്തില്‍ സോപാനഗീതം പാടും ദേവി നീയേ ദേവദാരുപ്പൂ പോലും മോഹിച്ചിടും നിന്‍ ഗന്ധം ദേവസംഗീതത്തിന്‍ ആ സുഗന്ധം എന്‍ മനോ വീണമീട്ടും അപ്സര കന്യകേ നീ പാടൂ പാടൂ ഈ ശ്രുതിയില്‍ ശ്രുതിയില്‍....ശ്രുതിയില്‍....ശ്രുതിയില് ‍..... ........................................ ........................(അമൃതേ)

വെറുതേ പ്രണയിക്കരുതോ മനുഷ്യാ!!!

നിലാവിനു സുഗന്ധമുണ്ടത്രേ!! നിലാവ് കൂട്ടി വെറ്റില മുറുക്കാമത്രേ!!! നിലാവിനു കുളിരാണത്രേ!!! നിലാവിന്റെ ഗുണങ്ങള്‍ തേടിയലഞ്ഞവര്‍ക്കെല്ലാം നിലാവ് പ്രണയാനുഭൂതിയായി നിലാവ് മാത്രമോ , അതുപോലെ എന്തെല്ലാം പ്രണയത്തിന്റെ വാഹകരാകുന്നു മനുഷ്യാ,പ്രണയത്തെക്കുറിച്ച് സന്ദേഹിക്കാതെ വെറുതേ പ്രണയിക്കരുതോ നേടിയാലും ഇല്ലെങ്കിലും നഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവഹേളിക്കപ്പെട്ടാലും ഇല്ലെങ്കിലും വെറുക്കപ്പെട്ടാലും ഇല്ലെങ്കിലും വെറുതേ വെറുതേ പ്രണയിക്കരുതോ

രാധയെ പ്രണയിച്ച ഗോപാലകന്‍

കൃഷ്ണന്റെ മാനസം കണ്ട രാധേ കൃഷ്ണന്റെ പാട്ടുകള്‍ കേട്ട രാധേ കണ്ടുവോയീ കൊച്ചു ഗായകനേ നിന്നെ പ്രണയിച്ച ഗോപാലനെ വൃന്ദാവനത്തില്‍ ചരാചരങ്ങള്‍ വേണുഗാനത്തില്‍ തരിച്ചുനിന്നു എന്‍ രോദനത്തില്‍ തുടിച്ചു നിന്നു രാധയോടുള്ളയെന്‍ സര്‍വ്വസ്വവും അറിയില്ല നീയൊട്ടുമറിയാന്‍ ശ്രമിച്ചില്ല അലതല്ലുമീയെന്റെ ഹൃത്തകത്തെ കണ്ടില്ല നീയൊന്നു കാണാന്‍ ശ്രമിച്ചില്ല കണ്ണുനീര്‍ വറ്റാത്തയെന്‍ മിഴികളെ എത്രയോ പാട്ടുകള്‍ പാടി ഞാനിന്നലേ കേട്ടതോ നീ കൃഷ്ണഗാനങ്ങളും നിലന്തൊട്ടു നില്‍ക്കുന്ന കുടിലിന്റെ മുന്നിലായ് നില്‍ക്കുന്ന ഗോക്കളെ കണ്ടുവോ നീ ഞാനോമനിക്കുമീ തത്തതന്‍ പാട്ടുകള്‍ ഒരുനേരമെങ്കിലും കേട്ടുവോ നീ അറിയാമവക്കെന്റെ പ്രണയിനിയാരെന്ന് അറിയില്ല നീ മാത്രമെന്തു കൊണ്ടോ വരുമെന്നു ചൊല്ലിപ്പിരിഞ്ഞൊരാകൃഷ്ണനേ നിറകണ്‍കളോടെ നീ കാത്തതല്ലേ രാപ്പകല്‍ കൃഷ്ണനെത്തേടിയലഞ്ഞ നിന്‍ കാവലാളായ് ഞാന്‍ കഴിച്ചതല്ലേ അറിയില്ല നീയെന്നെ അറിയില്ല രാധേ അറിയില്ല നീയെന്റെ പ്രണയത്തെയും കരയുവാന്‍ കണ്ണുനീര്‍ പാടുവാന്‍ പാട്ടുകള്‍ ഒന്നുമേയിനിയെന്നിലില്ല സത്യം ദ്വാപരകയുഗനാളുകള്‍ മുഴുവനും നിന്നെ പറയാതെ പ്രണയിച്ച ഗോപാലകന്‍ നീയറിയാതെ പ്രണയിച്ച ഗോപാലകന്‍

കണ്ടു ഞാ‍നവളെ വീണ്ടും

തേനരുവിയില്‍ കുളിക്കാനിറങ്ങിയ സുന്ദരിപ്പെണ്ണേ സുന്ദരിപ്പെണ്ണേ നിന്മുഖത്തിന്‍ തേജസ്സില്‍ മുങ്ങി അരുവിയൊഴുകുന്നു അരുവിയൊഴുകുന്നു പാതി തൂകിയ ചന്ദ്രികയായ് നീ കാല്‍നനക്കുമ്പോള്‍ കാല്‍നനക്കുമ്പോള്‍ എന്റെ ഹൃദയം ആനന്ദത്തിന്‍ ചെമ്പകപ്പൂവായ് ചെമ്പകപ്പൂവായ് .................................................{തേനരുവി} ഹംസമായവള്‍ തെന്നി ഹൃദ്യ- രാഗമായവള്‍ പുല്‍കി ആമ്പലിന്നൊളി ചിന്നി ചിരിമര്‍മ്മരമായ് മിന്നി കര്‍മ്മസാക്ഷിയിന്നവളുടെ മുന്നില്‍ നമ്രമുഖനായി വദനം പ്രേമമയമായി ........................................ ...............{തേനരുവി}. ദേവകന്യകയായിയവള്‍ തേനരുവിയില്‍ നീരാടി സ്വപ്നസുന്ദരിയായവളെന്‍ ജീവനിലലിയുന്നു പാതിമനസ്സുമായൊഴുകിവരുന്നൊരാ അരുവിയറിയുന്നോ അതെന്‍ ആത്മസഖിയെന്ന്

ആ മാത്രകള്‍ കൊഴിഞ്ഞു

രാവില്‍ നിലാവില്‍ നീയലഞ്ഞു പകലില്‍ പൊന്‍ വെയിലില്‍ നീയകന്നു കാവില്‍ പൂങ്കാവില്‍ നീ വിടര്‍ന്നു ഭൂവില്‍ മരുഭൂവില്‍ നീ തളര്‍ന്നു പാടാന്‍ കൊതിച്ചു എന്‍ ഹൃദയമാകുന്ന വീണ കേള്‍ക്കാന്‍ തുടിച്ചു നിന്‍ കരള്‍പ്പൂക്കളെന്നും ........................................ ........................................ {രാവില്‍} വില്ലിന്‍ മാരിവില്ലിന്‍ വര്‍ണ്ണമേഴും പുല്‍കിടുന്ന വര്‍ണ്ണചിത്രമോ നീ ചിത്രശലഭമോ ഓണം തിരുവോണം നാളില്‍ സൂര്യന്‍ തൂകിടുന്ന സ്വര്‍ണ്ണശോഭയോ നിന്‍ കവിള്‍ത്തടങ്ങളില്‍ ആയിരം നിറങ്ങളാലാശകള്‍ കൂട്ടി ഞാന്‍ ആശകള്‍ തലോടിഞാനെന്‍ ജന്മസൌഭാഗ്യം കാത്തിരുന്നു ........................................ ................................. .{രാവില്‍} നിമിഷം ആ നിമിഷം വന്നുചേര്‍ന്നു എന്റെ മുന്നില്‍ പാടുവാനിനീ കണ്ഠമിടറുമോ ഇല്ല കഴിയില്ല എന്റെ നാദം പതറിടുന്നു അകലുവാനിനീ എത്ര മാത്രകള്‍ ആയിരം കൂടുകള്‍ കൂട്ടിഞാനിന്നലെ ആശകള്‍ കൂട്ടിനുള്ളില്‍ പൂട്ടി ഞാനിന്നു തേങ്ങിടും ........................................ .................................{രാ വില്‍}

വന്നു നീ ചേരൂ

കുട്ടനാടന്‍ കായല്‍ മുത്തമിടും കാറ്റേ കണ്ടോ നീയെന്‍ കരിമിഴികള്‍ വണ്ടുപോലുള്ള പെണ്ണിനെ കന്നിനെയും മേയ്ച്ച് നാടന്‍പാട്ടും പാടി കണ്ണുചിമ്മിയോളങ്ങളെ മാടിവിളിക്കും പെണ്‍കൊച്ചിനെ കുട്ടനാടന്‍ കായല്‍ കണ്ണുവക്കും പൂവേ കണ്ടോ നീയെന്‍ മേടപൊന്നണിമേടയിലെ പൂന്തിങ്കളെ പൂവുതേടിപ്പായും ഓമലാളെ നിന്റെ പൂങ്കവിളിലിന്നു ഞാനൊരു പൂമരത്തിന്‍ ശോഭകണ്ടു ...........................................................................[കുട്ടനാടന്‍] കാറ്റുചൊല്ലും കിന്നാരങ്ങള്‍ കേട്ടു നില്‍ക്കാന്‍ നേരമില്ല പൂവിനോട് കൂട്ടു കൂടാനെത്രയെത്ര ശലഭങ്ങളോ എന്‍പ്രിയ തോഴി മാനസറാണി വന്നുചേരാനെന്തിനിത്ര താമസമെന്‍ കൂട്ടുകാരീ കൂട്ടിനുപോരൂ പനിനീര്‍ ചന്ദ്രികേ കൂട്ടിനുപോരൂ നീ.. .........................................................................[കുട്ടനാടന്‍] ആരുമാരും കാണാതെയെന്‍ മാനസത്തില്‍ വന്നുചേരൂ ആരുമാരും കേള്‍ക്കാതെയെന്‍ കാതില്‍ നീയൊരു പാട്ടുപാടൂ മണ്ണിലെയാമ്പല്‍ ഞാന്‍ വിണ്ണിലെ തിങ്കള്‍ നീ പാതിരാവില്‍ മഞ്ഞ്പെയ്യുമ്പോള്‍ കൈലാസത്തില്‍ കല്യാണം അരുതിനിയമാന്തം മതിനിന്‍ കുസൃതി വന്നു നീ ചേരൂ പ്രിയേ

ആദ്യമൊന്നു കണ്ടപ്പോള്‍

ആദ്യമൊന്നു കണ്ടപ്പോള്‍ പേരുമാത്രമാരാഞ്ഞു ആദ്യശരം കൊണ്ടപ്പോള്‍ പേരുമാത്രം പോരാതായ് നിന്റെ നൃത്തമുദ്രകളില്‍ എന്റെ രൂപമാണല്ലോ നിന്റെ നടനചാരുതയില്‍ എന്റെ ഹൃദയസ്പന്ദങ്ങള്‍ ഞാന്‍ രചിച്ച കവിതകളില്‍ നിന്റെ ജീവനാണല്ലോ ഞാന്‍ പകര്‍ന്നയീണങ്ങള്‍ നിന്‍ചൊടിയിലെ തേന്കണങ്ങള്‍ ..............................................................................{ആദ്യ} നീ നൃത്തമാടുമ്പോള്‍ എന്‍ഹൃദയം പാടുന്നു നീയരങ്ങിലൊഴുകുമ്പോള്‍ എന്‍ മനം തുളുമ്പുന്നു ചിലങ്കകള്‍ തല്ലുമ്പോള്‍ കൈവളകള്‍ കൊഞ്ചുമ്പോള്‍ കരിമിഴികള്‍ ചിമ്മുമ്പോള്‍ ഞാന്‍ പാടും ........................................ ........................................{ആദ്യ} ശാലീനരൂപവതീ നാട്യകലാമോഹിനി നീ ഗ്രാമീണസൌന്ദര്യമേ അനഘാനുരാഗവതീ നീയെന്നെയെറിയുമ്പോള്‍ ഞാന്‍ നിന്നിലലിയുന്നു നമ്മളൊന്നു ചേര്‍ന്നാ ഗാനം പാടുന്നു

ഉത്രാടസുന്ദരി

ഉത്രാടസുന്ദരി ഉത്രാടസുന്ദരിയവള്‍ അങ്ങകലെ അണിഞ്ഞൊരുങ്ങി മുഖം കരങ്ങളാല്‍ മറച്ച്, മറയത്ത് നാണംകുണുങ്ങി പുഞ്ചിരി ആത്മാവിന്നുള്ളങ്ങളിലൊളിപ്പി- ച്ചെന്നെ നോക്കി നില്‍പ്പൂ നിന്നെ കാണാത്തൊരോണമുണ്ടോ സഖീ നിന്നെ പിരിഞ്ഞൊരാഘോഷമുണ്ടോ നീയില്ലാത്തൊരുത്രാടപ്പാച്ചിലുണ്ടോ എന്നിട്ടുമെന്തേ തിരുവോണത്തലേന്നാ- മഴമേഘങ്ങള്‍ക്കിടയിലൂടെയെന്നെനീ നോക്കി നിന്നു, പുഞ്ചിരിക്കാന്‍ മറന്നുപോയി ഉത്രാടസുന്ദരിയവള്‍ പുഞ്ചിരിയുള്ളിലൊതുക്കി കാമുകനെയൊരുനോക്ക് കണ്ട് മടങ്ങുവാന്‍ പിന്നെയും മറയത്തുവന്നെത്തി നോക്കി നീയില്ലാത്തൊരുത്രാടപ്പാച്ചിലുണ്ടോ നീയില്ലത്ത തിരുവോണമുണ്ടോ നീയില്ലാത്തയെന്‍ കവിതയുണ്ടോ